കോഴിക്കോട് നിന്ന് 19 കിലോമീറ്റർ അകലെ സ്തിഥി ചെയ്യുന്ന തീരദേശ ഗ്രാമമാണ് കടലുണ്ടി.കടലുണ്ടി അങ്ങാടിയിൽ നിന്ന് കടവ് ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ ദൂരമാണ് ബാലേട്ടന്റെ ഹോട്ടലിലേക്കുള്ളത്.
നാടൻ ഉച്ച ഊണും കരിമീൻ പൊരിച്ചതും ഞണ്ട് ഫ്രൈയും പുഴ മീൻ വറുത്തതുമാണ് ഇവിടുത്തെ പ്രധാന വിഭവം. ഉച്ച മൂന്ന് മണിയോടെ കട പൂട്ടും.വീടിനോട് ചേർന്ന് കെട്ടിയുണ്ടാക്കിയ ചെറിയ ഒരു റൂമിലെ ഭക്ഷണ രുചിയറിയാൻ കേരളത്തിലെ എല്ലാ ജില്ലകളിൽ ബാലേട്ടന്റെ ഭാര്യ ദയമന്തിയുടെ കൈപുണ്യമറിയാൻ ആളുകളെത്തി ചേരാറുണ്ട്.
പാലക്കാട് നിന്നും എറണാകുളത്ത് നിന്നും മിക്ക ദിവസങ്ങളിലും അളുകളെത്തി ചേരാറുണ്ട്. ദൂരെ സ്ഥലങ്ങിൽ നിന്ന് വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്ത് വേണം വരാൻ,
ബാലേട്ടന്റെ ഭാര്യ ദയമന്തിയുടെ സ്പെഷ്യൽ മസാലക്കൂട്ടാണ് പുഴ മീൻ രുചിക്ക് പിന്നിലെന്നാണ് ഇവിടെ വരുന്നവർ പറയാറുള്ളത്.വാഴ ഇലയിലാണ് ചോറ് വിളമ്പുന്നത്,വീട്ടിലുണ്ടാക്കുന്ന മായമില്ലാത്ത അച്ചാറിനും ഉപ്പേരിക്കും വരെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനും തരാൻ കഴിയാത്ത രുചിയാണ്.
കടലുണ്ടിയിലെ മനം കവരും കാഴ്ചകളും ആസ്വദിച്ച് വയറ് നിറയെ ഭക്ഷണവും കഴിച്ച് ഇവിടെ നിന്ന് മടങ്ങാം.എ സി റൂമോ സ്പോഞ്ച് പോലെയുള്ള കസേരയോ ആളുകളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള ബോർഡോ ഒന്നും തന്നെ ഇവിടെ ഇല്ലാ.വീടിനോട് ചേർന്ന നാലുകാലുള്ള ഓലപ്പുര യായിരുന്നു ആദ്യം, പിന്നീട് വീടിനോട് ചേർന്ന ചെറിയ ഒരു റൂമാക്കുകയായിരുന്നു.കടലുണ്ടിക്കടവ് പാലത്തിനോട് ചേർന്നുള്ള ഈ കുടിലിൽ വിഭവ സമൃദമായ മൽസ്യാഹരത്തിന്റെ കലവറ തന്നെയാണ്.നാടൻ തനിമയോടെയാണ് ഉണ്ടാക്കുന്നതും വിളമ്പുന്നതുമെല്ലാം,നരിമീൻ ചെമ്മീൻ കരിമീൻ ചെബല്ലി, ഞണ്ട് ചിരിത, ഇവയെല്ലാം ഇവിടുത്തെ സ്പെഷലുകളാണ്.തേങ്ങാ പാലൊയിച്ച ഞണ്ട് ഫ്രൈ ആണ് ഇവിടുത്തെ പ്രധാന വിഭവം.
പോരുന്നോ എന്റെ നാട്ടിലേക്ക്