ഡ്രൈവർ സേവനമില്ലാതെ സ്വന്തമായി വാടക കാർ ഓടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരാണ് ഭുരിഭാഗം ആൾക്കാരും നമ്മളിൽ പാലരും പല സാഹചര്യത്തിൽ ആശ്രയിക്കാറുള്ളതാണ് റെന്റ് എ കാർ എന്നാൽ പലരും ഈ ബിസിനസ് നടത്തുന്നത് ലീഗൽ അല്ലാതെയുമാണ്. ചില സാഹചര്യത്തിൽ നമ്മുടെ ആവിഷത്തിനൊത്ത വാഹനം കിട്ടിയെന്നും. വരില്ല എന്നാൽ ഇനി ഒറ്റ ക്ലിക്കിൽ റെന്റ് എ കാർ നിങ്ങൾക്ക് ഉപയോഗിക്കാം
സംസ്ഥാനത്തുടനീളം വാടക കാറുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സ് ആണ് സര്‍വീസിന് പിന്നില്‍
ഇന്‍ഡസ് ഗോ എന്നാണ് സംസ്ഥാനമൊട്ടാകെ ലഭ്യമാകുന്ന ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പേര്. അംഗീകൃത വാഹനത്തില്‍ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്താണ് ഇന്‍ഡസ് ഗോയുടെ രംഗപ്രവേശം വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്‌ക്കെല്ലാം പുറമെ വീടുകളിലും കാറുകള്‍ എത്തിച്ചു തരും എന്നതാണ് ഇന്‍ഡസ് ഗോയുടെ പ്രധാന പ്രത്യേകത. വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശാലമായ വാഹനനിരയും ഒരുക്കിയിട്ടുണ്ട്.
പ്രീമിയം ലക്ഷുറി വാഹനങ്ങള്‍, എക്‌സിക്യൂട്ടീവ് സെഡാനുകള്‍, എസ് യുവികള്‍ തുടങ്ങി വിവിധ കമ്പനികളുടെ കാറുകളും ഇന്‍ഡസ് ഗോയില്‍ ലഭ്യമാണ്. നിലവില്‍ കേരളത്തില്‍ 40 കേന്ദ്രങ്ങളാണ് തുറന്നത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ സര്‍വീസിന് തുടക്കം കുറിച്ചു. കേരളത്തിലെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇന്‍ഡസ് ഗോ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ യാത്രികര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാകും ഇന്‍ഡസ് ഗോയുടെ സേവനം എന്ന് ഇന്‍ഡസ് മോട്ടോഴ്‌സ് എം ഡി അബ്ദുള്‍ വഹാബും വ്യക്തമാക്കി.
ഒരു തികഞ്ഞ ഇന്ത്യക്കാരനു മുന്നിൽ തല കുനിച്ച് ഫോഡ്.. രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ.
എന്തുകൊണ്ട് റ്റാറ്റ മോട്ടോർസ് ലക്ഷ്വറി – സ്പോർട്ട്സ് കാർ നിർമ്മാണത്തിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും ജ്വാഗർ – ലാൻഡ് റോവർ ഡിവിഷൻ 2008ൽ സ്വന്തമാക്കി എന്നതു എല്ലാവരിലും സംശയം ഉണർത്തിയ ചോദ്യമാണ്. ഇന്ത്യയുടെ സ്പന്ദനം തൊട്ട് അറിഞ്ഞ ബ്രാൻഡ് ആണ് റ്റാറ്റ കുടുംബം. ആ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന പിൻഗാമിയാണ് രത്തൻ റ്റാറ്റ
ആ മനുഷ്യന്റെ നേതൃത്വത്തിൽ 1998ൽ റ്റാറ്റ ഇൻഡിക എന്ന മോഡൽ ഇറകികൊണ്ട് ചെറു യാത്ര കാർ വിപണിയിലേക്ക് റ്റാറ്റ കാൽ എടുത്തു വച്ചു. പക്ഷെ ആദ്യ വർഷം ഇൻഡിക പരാജയമായിരുന്നു. രത്തൻ റ്റാറ്റയുടെ സുഹൃത്തുകൾ ആ വിഭാഗം വിൽക്കുവാൻ ഉപദേശിച്ചു. അങ്ങനെ അതു വിൽക്കുവാൻ ഫോർഡിനു പ്രോപോസൽ അയക്കുകയും, അവർ അതിൽ താല്പര്യം കാണിക്കുകയും ചെയ്തു. ശേഷം രത്തൻ റ്റാറ്റയും ടീം അംഗങ്ങളും അമേരിക്കയുടെ ഓട്ടോമൊബൈൽ തലസ്ഥാനം എന്ന് അറിയപ്പെടുന്ന ഡിറ്റ്രിയോട്ടിലേക്ക് (Detroit) യാത്ര തിരിച്ചു. അവിടെ തന്നെയാണ് ഫോർഡ് കമ്പനിയുടെ ആസ്ഥാനവും.
മീറ്റിങ് മൂന്ന് മണിക്കൂറോളം കടന്നു പോയി. ഫോർഡ് അംഗങ്ങളുടെ പെരുമാറ്റം റ്റാറ്റ ടീം അംഗങ്ങളെ പരിഹസിക്കുന്ന തരത്തിൽ ആയിരുന്നു. മീറ്റിങിന്റെ ഇടയിൽ വച്ച് ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് ഇങ്ങനെ പറഞ്ഞു. “നിങ്ങൾ എന്തിനാണ് അറിയാത്ത ബിസ്സിനസിലേക്ക് പോയത്. ഞങ്ങളുടെ ഔധാര്യം കൊണ്ടാണ് യാത്ര കാർ വിഭാഗം ഞങ്ങൾ വാങ്ങിക്കുന്നത്”.രത്തൻ റ്റാറ്റ ആ കരാറിൽ നിന്നു ഒഴിഞ്ഞുമാറി. തിരിച്ചുള്ള യാത്രയിൽ അദ്ദേഹം ഉത്കണ്ഠവാനായിരുന്നു. തനിക്കും തന്റെ ടീം അംഗങ്ങൾക്കും ഏറ്റ അപമാനമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.
കാലം കടന്നുപോയി. നൂറ്റാണ്ട് പാരമ്പര്യമുള്ള വാഹന കമ്പനികൾക്കിടയിൽ റ്റാറ്റ മോട്ടോർസ് പേര് എടുത്തു വളർന്നു. പക്ഷെ മറുവശത്ത് ഫോർഡ് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. അങ്ങനെ 2008ൽ ഫോർഡിനെ കടത്തിൽ നിന്ന് രക്ഷിക്കാൻ അവരുടെ #ലക്ഷ്വറി വിഭാഗമായ ജ്വാഗർ – ലാൻഡ് റോവർ(JLR) വാങ്ങിക്കാൻ റ്റാറ്റ സന്നദ്ധത അറിയിച്ചു. ഫോർഡ് ചെയർമാൻ #ബിൽ ഫോർഡും സംഘവും ഇന്ത്യയിലെ റ്റാറ്റയുടെ ആസ്ഥാനമായ #ബോംബേ #ഹൗസിൽ എത്തി. കാലം അന്നു തിരിഞ്ഞു കറങ്ങുകയായിരുന്നു. അവിടെ വച്ച് നഷ്ടത്തിൽ ഓടുന്ന JLR, 9300 കോടി ഇന്ത്യൻ രൂപയ്ക്ക് വാങ്ങിക്കാൻ റ്റാറ്റ കരാർ ഒപ്പിട്ടു.
ആ മീറ്റിങിൽ ബിൽ ഫോർഡ് ഇങ്ങനെ രത്തൻ റ്റാറ്റയോട് പറഞ്ഞു “നിങ്ങൾ JLR വാങ്ങിച്ചു കൊണ്ട് ഞങ്ങൾക്ക് ചെയ്യ്തു തരുന്നത് വലിയ ഉപകാരമാണ്”. ഇന്ന് റ്റാറ്റയുടെ നേതൃത്വത്തിൽ JLR ലാഭത്തിൽ കുതിക്കുകയാണ്. അങ്ങനെ ഏറ്റ അപമാനത്തിന് ബിസ്സിനസിലൂടെ തന്നെ റ്റാറ്റ ഫോർഡിനോട് കണക്കു ചോദിച്ചു. കാലം അങ്ങനെയാണ്.
എഴുതിയത് : അരുൺ കരുണാകരൻ
ടാറ്റ സിയെറയും,ടാറ്റ സുമോയും തിരിച്ചുവരാൻ ഒരുങ്ങുന്നു എന്ന് സൂചന
ടാറ്റയുടെ രൂപകല്പന വിഭാഗത്തിന്റെ തലവനായ പ്രതാപ് ബോസ് ടാറ്റ സിയെറയുടെയും ടാറ്റ സുമോയുടെയും പുതിയ പതിപ്പുകൾ പുറത്തിറക്കുന്നതിൽ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു അതോടൊപ്പം ഈ രണ്ട് കാറുകളുടെയും ഭാവി വിപണന സാദ്ധ്യതയുടെ പ്രസക്തിയിൽ പ്രതാപ് ബോസ് സംശയവും പ്രകടിപ്പിച്ചു. ടാറ്റ സിയെറയുടെ തിരിച്ചുവരവിന്റെ സാധ്യതയെകുറിച്ചു പ്രതാപ് ബോസ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടു “ഒരുപാട് നാളുകളായിട്ട് സിയെറയുടെ മടങ്ങിവരവ് ആഗ്രഹിക്കുന്നുണ്ട് എന്നാൽ അത് നടക്കുമോ വെള്ളിയോ എന്ന കാര്യം അറിയില്ല എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചാൽ സിയേറ വളരെ വിശിഷ്ടമായ ഒരു കാർ തന്നെയായിരിക്കും എന്നാണ് ഞാൻ കരുതുന്നത്”
1945ലാണ് ടാറ്റ മോട്ടോഴ്സ് ടെൽകോ എന്ന പേരിൽ ലോക്കോമോട്ടീവ് നിർമിച്ച് കൊണ്ട് പ്രവർത്തനം ആരംഭിക്കുന്നത്.1954ൽ ബെൻസുമായി ചേർന്നുകൊണ്ട് വാണിജ്യ വാഹന രംഗത്തേക്ക് കടന്ന ടാറ്റ മോട്ടോഴ്‌സ് 1991ലാണ് ആദ്യത്തെ പസ്സെഞ്ചർ വാഹനമായ സിയേറ നിർമിക്കുന്നത്. മറ്റ് വിദേശ കമ്പനികളുടെ സഹായമില്ലാതെയാണ് ടാറ്റ സ്വന്തമായി പാസഞ്ചർ വിഭാവത്തിലേക്ക് കടന്നത്.ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്ത് ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ വാഹനം എന്ന പ്രത്യേകതകൂടി സിയേറയ്ക്കുണ്ട്. ടാറ്റ മോട്ടോഴ്‌സ് ഇന്നേവരെ ഇറക്കിയ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വാഹനങ്ങളിൽ ഒന്നാണ് സിയേറ.
3 ഡോർ SUV-യായിട്ടാണ് സിയേറയെ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. അക്കാലത്ത് മറ്റ് വാഹനങ്ങളിൽ കാണാത്ത പല ഫീച്ചേഴ്സും ടാറ്റ സിയേറയിൽ ടാറ്റ മോട്ടോഴ്‌സ് നൽകിയിരുന്നു അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ , പവർ സ്റ്റിയറിംഗ് , പവർ വിൻഡോ , ടാക്കോമീറ്റർ തുടങ്ങിയവ.ടാറ്റ സിയേറയ്ക്ക് ശക്തി പകർന്നിരുന്നത് ഒരു 1948cc 4 സിലിണ്ടർ ഡീസൽ എഞ്ചിൻ ആയിരുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരുന്നു സിയേറയിൽ ഉണ്ടായിരുന്നത്.ടർബോ വേർഷനിലും ടർബോ ഇല്ലാത്ത വേർഷനിലും സിയേറ ലഭ്യമായിരുന്നു. ടർബോ ഇല്ലാത്ത മോഡലിന് 68Bhp പവറും , ടർബോയുള്ള മോഡലിന് 90Bhp പവറുമാണ് ഉണ്ടായിരുന്നത്. 4×4 വേർഷനിലും സിയേറ ലഭ്യമായിരുന്നു.
സിയേറയുടെ പ്രധാന പോരായ്മ എന്നത് ഇതൊരു 3 ഡോർ SUV എന്നതാണ്, ഈ വാഹനത്തിന്റെ രണ്ടാം നിര സീറ്റിലേക്ക് കയറുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കൂടാതെ രണ്ടാം നിരയിൽ ഫിക്സഡ് ഗ്ലാസ് ആയിരുന്നതിനാൽ AC ഇല്ലാതെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇറങ്ങിയ സമയത്ത് 5 ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ വില. അന്ന് ഇതൊരു വിലയേറിയ വാഹമായിരുന്നു. ടാറ്റ സഫാരി അവതരിപ്പിച്ചതും സിയേറയുടെ വിൽപ്പന കുറഞ്ഞതും 2000ൽ അവസാനിപ്പിക്കേണ്ടി വന്നു. സ്‌പെയിനിൽ സിയേറ ടെൽകോ സ്‌പോർട് എന്ന പേരിലും ടർബോ വേർഷൻ ഗ്രാൻഡ് ടെൽകോ സ്‌പോർട് ടി.ഡി.ഐ എന്ന പേരിലും വിപണിയിൽ ഉണ്ടായിരുന്നു.
ടാറ്റ സുമോയുടെ അടുത്ത തലമുറയെപ്പറ്റിയും അദ്ദേഹത്തിന്റെ മനസിൽ ഉള്ളത് അദ്ദേഹം പറഞ്ഞു ” ഒരു അത്യയാധുനിക മോഡേൺ ടാറ്റ സുമോ ചെയ്യാൻ താൻ താൽപര്യപെടുന്നുണ്ട്. സുമോ പോലെ ഒരു മനോഹര വാഹനം ടാറ്റായുടെ വാഹന ശ്രിങ്കലയിൽ തന്നെ ഇല്ല എന്ന് പറയാം കാരണം അത്രത്തോളം തരങ്കം സൃഷ്ടിക്കാൻ ടാറ്റ സുമോക്ക് സാധിച്ചിട്ടുണ്ട് എന്നാൽ എന്നുള്ള ഉപഭോക്താക്കൾ അല്ല ഇപ്പോൾ ഉള്ളത് അവരുടെ വാഹന സങ്കൽപ്പങ്ങൾ പൂർണമായും മാറി ടെക്നോളജിയിൽ മാറ്റം വന്നു അത് കൊണ്ട് പഴയകാല ടാറ്റ സുമോ ഇനി ഇറക്കിയാൽ ഒരിക്കലും വളരാൻ സാധിക്കില്ല പക്ഷെ ആധുനിക ഫീച്ചർ ഉൾപ്പെടുത്തി മുൻകാല സുമോയിൽ നിന്ന് വ്യെത്യസ്തമായി ടാറ്റ സുമോയെ അവതരിപ്പിച്ചാൽ തീർച്ചയായും മുന്കാലത്തുണ്ടായിരുന്നതിൽ അധികം ജനപ്രീതി ടാറ്റക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയവും ഇല്ല”
1994 ൽ ആണ് ടാറ്റ ആദ്യമായി ടാറ്റ സുമോ ഇന്ത്യൻ വിപണിക്ക് സമർപ്പിച്ചത് 1997ൽ ടാറ്റ സുമോയുടെ നിർമാണ ഒരുലക്ഷം യൂണിറ്റിൽ എത്തിനിന്നു. ടാറ്റ സുന്ദര മൂൽഗൊക്കറുടെ പേരിലാണ് ടാറ്റ സുമോ എന്ന പേര് ലഭിക്കുന്നത്. എന്തായാലും ഇരു മോഡലുകൾക്കും ആരാധകർ ഏറെയാണ് തിരുച്ചു വന്നാൽ ഇരു മോഡലുകളും ഇന്ത്യൻ വിപണിയിൽ തുരങ്കം ആകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല