ഒരു അച്ഛനും മകനും ചേർന്ന് യൂട്യൂബിൽ ഹിറ്റ് തരംഗമാവുകയാണ്. അറുമുഖന്‍ എന്ന വയോധികനും മകൻ ഗോപിനാഥും കൂടിയാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ ലോകം കീഴടക്കുന്നത്. ഇവരുടെ നാടായ തിരുപ്പൂരിൽ നിന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും യൂറോപ്പിലും വരെ ഇന്ന് അറുമുഖത്തിനും അദ്ദേഹം ഉണ്ടാക്കുന്ന നാടൻ വിഭവങ്ങൾക്കും ആരാധകരുണ്ട്. വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലില്‍ നിന്നുള്ള കുക്കിംഗ് വീഡിയോകള്‍ക്ക് പത്ത് കോടിയിലേറെ കാഴ്ചക്കാരുമുണ്ട് താനും.
തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയാണ് അറുപതുകാരനായ അറുമുഖം. തനിനാടന്‍ രീതിയില്‍ അദ്ദേഹം തയ്യാറാക്കുന്ന വിഭവങ്ങളാണ് വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലിലുള്ളത്. അദ്ദേഹത്തിന്റെ മകന്‍ ഗോപീനാഥാണ്(26) വില്ലേജ് ഫുഡ് ഫാക്ടറിയുടെ അഡ്മിന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 24-നാണ് ഞണ്ട് കറിയുണ്ടാക്കി ഇവർ ചാനലിലിട്ടത്. ആദ്യത്തെ വിഡീയോക്ക് തന്നെ ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ കിട്ടിയതോടെ പിന്നെ ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കുമ്പളം ഷിബു ചേട്ടന്റെ പുട്ടുകട; നല്ല കിടിലൻ പുട്ടും അഡാർ ബീഫ്കറിയും കഴിക്കണോ പോകാം ഷിബു ചേട്ടന്റെ പുട്ടുകടയിലേക്ക്
ഈ വിവാഹ വാർഷികം പ്രമാണിച്ച് വൈകിട്ടെന്താ പരിപാടീന്ന് കഴിഞ്ഞ ഒരു വർഷമായി ചോദിച്ച് കൊണ്ടിരുന്ന പെമ്പ്രന്നോത്തിയെ എങ്ങനെ പറ്റിക്കാം എന്ന ചിന്തയാണ് കുറെ നാളായി പെൻഡിങ്ങിൽ വച്ചിരുന്ന കുമ്പളം ഷിബു ചേട്ടന്റെ പുട്ടുകട എന്ന ആഗ്രഹം വീണ്ടും തലപൊക്കാൻ ഇടയാക്കിയത്…. പിന്നെ ഒന്നും നോക്കിയില്ല വേറെ പണിയൊന്നും ഇല്ലാതെ ഇരുന്ന സിന്തോളിനെയും കൂടെ കൂട്ടി ഞങ്ങൾ വച്ച് പിടിച്ചു പോയ വഴി കുമ്പളം ടോൾ വരെ എല്ലാ പാലത്തിലും ചന്ദ്രഗ്രഹണം കാണാൻ ഗ്രഹണി പിടിച്ച കുറെയെണ്ണം ഒരടി മാറാതെ കൃത്യം പലത്തിൽ തന്നെ നിരന്ന് നിൽക്കുന്നു.
മനോരമയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നത്രെ പാലത്തിൽ നിന്നാലെ ഗ്രഹണം കാണാൻ പറ്റൂന്ന്… ചന്ദ്രേട്ടനെ നോക്കി നിന്നാൽ പുട്ടു കിട്ടില്ലന്ന് അറിയാമായിരുന്നതിനാൽ ഞങ്ങ നേരെ വിട്ടു… ഗൂഗിളേച്ചി വഴിതെറ്റിക്കുമെന്ന് മനസിലായപ്പോ നെറ്റിൽ നിന്ന് നമ്പർ തപ്പി നേരെ ഷിബു ചേട്ടനെ വിളിച്ചു വഴിതിരക്കി.. കട തുറക്കാൻ 8.30 ആകുമത്രെ ആയിക്കോട്ടെ… ഞങ്ങ കാത്തിരിക്കും.. സത്യം, കുമ്പളം ടോൾ കഴിഞ്ഞ് അടുത്ത സിഗ്നലിൽ (അരൂർ പാലത്തിന് തൊട്ട് മുൻപ് ) നിന്ന് വലത്തേക്കുള്ള റോഡിൽ കൂടി 2 km പോയാൽ ഷിബു ചേട്ടന്റ പുട്ടുകടയിലെത്തും .ഞങ്ങൾ ചെന്നത് ഒരു മണിക്കൂർ മുൻപായതിനാൽ നേരെ 1 km കൂടി പോയി കുമ്പളം ബോട്ടുജെട്ടിയിലെത്തി.